August 23, 2009

ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയിലെ വോട്ടവകാശവും അതിനെ ഉപയോഗവും.


ചെരുപ്പും ധരിച്ചു പുറത്തു പോയ കാര്യസ്ഥനെ മുതലാളി പരിഹസിച്ച കഥ പഴമക്കാര്‍ പറയുന്നത് ശ്രദ്ധേയമാണ്. രാവിലെയായത് കൊണ്ട് ചൂടറിഞ്ഞില്ല,കച്ചേരിയില്‍ ചെന്ന് രണ്ടുപേരും കാര്യങ്ങള്‍ ശരിപ്പെടുത്തി വീട്ടിലേക്കു മടങ്ങുമ്പോള്‍ സമയം നട്ടുച്ച. കാലു പോള്ളിയപ്പോഴാണ് മുതലാളിക്ക് ചെരുപ്പിന്റെ വില മനസിലായത്. ഈയൊരു നിസ്സാരമെന്നു തോന്നുന്ന കഥയില്‍ത്തന്നെ മനസിലാക്കാം വളരെ നിസ്സാരമെന്നു തോന്നുന്ന വസ്തുവിന്‍റെ വില അതിന്റെ അഭവതിലെ മനസിലാകൂ എന്ന്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ടെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ ആകെ വോട്ട് ചെയ്തവരുടെ ശതമാനം നോക്കിയാല്‍ ഇപ്പറഞ്ഞ കഥയിലെ ഉള്ളടക്കത്തിന്റെ പ്രസക്തി മനസിലാകും. ആകെ ജനസംഖ്യയുടെ പകുതിയും, ഒരു പത്തു ശതമാനവും മാത്രമാണ് ഈ ജനാധിപത്യ പ്രക്ക്രിയയില്‍ പങ്കെടുത്തത്. ഏറെക്കുറെ പകുതിയോളം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നു.

ഇവിടെ ശാരീരിക അസ്വാസ്ഥ്യം കൊണ്ടോ മറ്റു അസ്സൌകര്യം കൊണ്ടോ പന്കെടുക്കാതവരെ മാറ്റി നിര്‍ത്തുക. അടുത്തിടെ പ്രചരിച്ച ഒരു കണക്കു പ്രകാരം ഇന്ജിനീയര്മാര്‍, ഡോക്ടര്‍മാര്‍, ഐ ടി ഉദ്യോഗസ്ഥാര്‍, കോളജ് വിധ്യാര്‍ത്ധികള്‍, TSU, corporate ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍ ഉധ്യോകസ്തര്‍ തുടങ്ങിയവരില്‍ 70% പേരും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. Upper ക്ലാസ്സും Lower ക്ലാസ്സും മാത്രം വോട്ട് ചെയ്യുന്നു. ഇതില്‍ തന്നെ ലോവര്‍ ക്ലാസ്സിനെ പണവും പൊരുളും മദ്യവും കൊടുത്തു സ്വാധീനിച്ചു ജനാധിപത്യത്തെ അവഹേളിക്കുന്നു. ഒടുവില്‍ അമ്പതോ അറുപതോ ശതമാനം പേര്‍ മാത്രം വോട്ട് ചെയ്തു ജനാധിപത്യത്തെ സംരക്ഷിക്കുന്നു എന്ന് പറയുന്നു. അതിലും വലിയൊരു ശതമാനം പേര്‍ വോട്ട് ചെയ്യുന്നത് എന്തിനെന്നോ എതിനെന്നോ അറിയില്ല എന്നാതാണ് യാഥാര്‍ത്ഥ്യം. ഇപ്പ്രകാരം ജനാധിപത്യ പ്രക്രിയയില്‍ നമ്മുടെ വ്യവസ്ഥിധിയെ കുറ്റം പറയുന്നു. അവനവനു അര്തിച്ത്തെ കിട്ടൂ എന്ന് പറയുന്നത് പോലെ പൌരബോധവും പൌരധര്‍മവും കാറ്റില്‍ പരത്തുന്ന ഒരു സമൂഹത്തിന് അവരുടെ പ്രതിനിധിയായി കിട്ടുന്നതും ജാരനും ചോരനും ഒക്കെ തന്നെയായിരിക്കും. അതുകൊണ്ട് ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിനെ വോട്ടവകാശം ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരു മാര്‍ഗനിര്‍ധെസം പ്രക്ക്യാപിക്കേണ്ടത് അത്യാവശ്യമാണ്. ആസ്ട്രല്യയും പെറുവും സിങ്ങപുരും സൈപ്രസ്സും ഒക്കെ വോട്ടവകാശം നിര്‍ബന്ധമാക്കിയത് പോലെ ഒരു നിയമം വേണമെന്ന് ആരും പറയില്ല. കാരണം നമുക്ക് നിയമ ലംഖനത്തിലാണ് കൂടുതല്‍ താല്പര്യം. അതുകൊണ്ട് ജനത്തെ തിരിച്ചറിവില്‍ കൊണ്ട് വരികയാണ് വേണ്ടത്.

No comments:

Post a Comment