August 25, 2009

കേരളം, .... ഗുണ്ടാ,.... ക്വേട്ടസഷന്‍,.......

കേരളം ഗുണ്ടകളുടെ പിടിയിലാണോ?.... ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരുന്ന സംഭവവികാസങ്ങള്‍ കേട്ടാല്‍ ഏതൊരു കൊച്ചു കുട്ടിയും ചോതിച്ചു പോകുന്ന ചോദ്യമാണിത്. യുവ വ്യവസായിയും കേരളത്തില്‍ അറിയപ്പെടുന്ന ഒരു കുടുംബാംഗവുമായ പോള്‍ മുത്തൂറ്റിന്റെ കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്ന കഥ ഒരു ഉഗ്രന്‍ ത്രില്ലെര്‍ സിനിമയുടെ കഥ പോലെയാണ്. എന്നാല്‍ പോലീസിന്റെ അന്വേക്ഷണം അവസാനിക്കാത്തത് കൊണ്ട് തത്കാലം നമുക്കീ കഥ വിശ്വസിക്കാം. പക്ഷെ നാം എവിടെ പ്രത്യേഗം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഒരു പ്രമുഖ വ്യവസായി കൊല്ലപ്പെട്ടത് കൊണ്ടാണ് ഒരു പക്ഷെ എത്രയധികം വാര്‍ത്താപ്രാധാന്യം ഈ സംഭവത്തിനു കൈവന്നത്. അതല്ലൈരുന്നെങ്ങില്‍ ഇതു ഗുണ്ടാ സംഘത്തിന്‍റെ ഇടപെടലനെന്നോ ഒന്നും പുറത്തു അറിയില്ലായിരുന്നു. സാധാരണ കേള്‍ക്കാറുള്ളത് പോലെ ഒരാളെ നടുറോഡില്‍ കുത്തിക്കൊന്നു എന്ന് ഒരുകോളം വാര്‍ത്തയില്‍ അവസാനിച്ചേനെ. പക്ഷെ എപ്പോള്‍ ഗുണ്ടാ സംഘങ്ങളെ തേടി പോലീസും വല വിരിച്ചുവത്രേ. ക്വോട്ടെസഷന്‍ സംഘത്തെ ആവശ്യമുള്ളവര്‍ വിളിക്കുക, വിളിക്കേണ്ട നമ്പരുകള്‍ കേരളത്തിന്‍റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. പ്രത്യേഗിച്ചും തിരുവനന്ദപുരം,ചങ്ങനാശ്ശേരി, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടുങ്ങളില്‍ ആണ് ഇതുണ്ടായിരുന്നത്. മധ്യ കേരളത്തിന്‍റെ ഒരു ചെറിയ അധോലോകമാണ് ചങ്ങനാശ്ശേരി.പ്രത്യേകിച്ചും ഡോളര്‍ കൈമാറ്റത്തിന്റെ കേന്ദ്രം. ഈ ക്വേട്ടസഷന്‍ സംഘങ്ങള്‍ കേരളത്തില്‍ പുതുതായി മുളച്ചതല്ല.നേരത്തെ അബ്കാരി മുതലാളിമാരുടെ വലംകയ്യായിരുന്നവരായിരുന്നു എക്കുട്ടര്‍.സ്പിരിറ്റ്‌, സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ടിരുന്നവര്‍. എന്നാല്‍ പിന്നീട് സ്വര്‍ണ പണയം മാര്കട്ടുകള്‍ കേന്ധ്രീകരിച്ചുള്ള ഒറ്റ ദിവസത്തെ പണം റോള് ചെയ്യുന്ന പരിപാടി, വാഹനങ്ങളുടെ സി സി പിടുത്തം എന്നിങ്ങനെയുള്ള ഇടപെടലുകള്‍ ക്വേട്ടസഷന്‍ സംഘത്തിന്റെ ഡിമാണ്ട് കൂട്ടി.

കേരളത്തിലെ ഒട്ടു ഫിനന്‍സിയാല്‍ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തിലുള്ള ക്വട്ടസഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട്. അടുത്തിടെ റിയല്‍ എസ്റ്റേറ്റ്‌ ഭൂമിക്കച്ചവടം പൊടി പൊടിച്ചപ്പോള്‍ ഇവര്‍ക്ക് പണി കൂടി. തര്‍ക്കത്തിലുള്ള വസ്തു ചുളുവിലക്ക് കൈക്കലാക്കി മസില്‍ പവര്കൊണ്ട് എതിര്‍ക്കുന്നവരെ ഇല്ലാതാക്കി വിലസുന്നു ഇക്കൂട്ടര്‍. പണി ചെയ്യുന്നത് വലിയ മുതലാളിമാര്‍ക്കും സമൂഹത്തില്‍ ഉന്നത സ്ഥാനതിരിക്കുന്നവര്‍ക്കും വേണ്ടി മാത്രം. പുതിയ തലമുറയിലെ ബാങ്കുകള്‍ വന്നതോടെ ഗുണ്ടാ സംഘങ്ങള്‍ക്ക് ചാകര കാലമായി. ക്രെഡിറ്റ്‌ കാര്‍ഡ്‌ പെയ്മെന്റ്റ്‌, ലോണ്‍ പെയ്മെന്റ്റ്‌ എന്നിവയൊക്കെ മുടങ്ങിപ്പോയാല്‍ ഗുണ്ടാ സംഘങ്ങള്‍ ഇടപെടും. അടുത്തിടെ ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള new generation ബാങ്കുകളും നാട്ടില്‍ ഇത്തരം കൊട്ടസഷന്‍ സംഘങ്ങളെ ഏര്‍പ്പാടാക്കിയെന്ന വാര്‍ത്ത അടുത്തിടെ വന്നിരുന്നു. ഗള്‍ഫില്‍ അടക്കാനുള്ള തുകക്ക് വേണ്ടി നാട്ടിലെ ബന്ധുക്കളെ ഭീക്ഷനിപ്പെടുത്തുന്ന new generation ബാങ്കിംഗ് തന്ത്രം. പക്ഷെ ഈ ക്വേട്ടസഷന്‍ സംഘങ്ങള്‍ മിക്ക രാഷ്ട്രീയ നേതാക്കളുടെയും അരുമകലാണ്. കാരണം രാഷ്ട്രീയ പകപോക്കലിനും ഇവരുടെ ഇടപെടല്‍ തന്നെ വേണം. കേരളത്തില്‍ 548 പേരെയാണ് ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. അറസ്റ്റ്‌ ചെയ്തതോ 200 ഇല്‍ താഴെ മാത്രം. പത്തിലധികം പേരുള്ള അറുപത്താറു പേരുണ്ട്. ബാക്കിയുള്ളവര്‍ എന്ത് കൊണ്ട് പിടിക്കപ്പെടുന്നില്ല. നമ്മുടെ നിയമം വളരെ കര്‍ക്കശമാണ്‌. പക്ഷെ അത് നടപ്പിലാക്കേണ്ടവര്‍ കര്‍ക്കശക്കാരകുന്നുണ്ടോ?...

August 23, 2009

ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയിലെ വോട്ടവകാശവും അതിനെ ഉപയോഗവും.


ചെരുപ്പും ധരിച്ചു പുറത്തു പോയ കാര്യസ്ഥനെ മുതലാളി പരിഹസിച്ച കഥ പഴമക്കാര്‍ പറയുന്നത് ശ്രദ്ധേയമാണ്. രാവിലെയായത് കൊണ്ട് ചൂടറിഞ്ഞില്ല,കച്ചേരിയില്‍ ചെന്ന് രണ്ടുപേരും കാര്യങ്ങള്‍ ശരിപ്പെടുത്തി വീട്ടിലേക്കു മടങ്ങുമ്പോള്‍ സമയം നട്ടുച്ച. കാലു പോള്ളിയപ്പോഴാണ് മുതലാളിക്ക് ചെരുപ്പിന്റെ വില മനസിലായത്. ഈയൊരു നിസ്സാരമെന്നു തോന്നുന്ന കഥയില്‍ത്തന്നെ മനസിലാക്കാം വളരെ നിസ്സാരമെന്നു തോന്നുന്ന വസ്തുവിന്‍റെ വില അതിന്റെ അഭവതിലെ മനസിലാകൂ എന്ന്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ടെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ ആകെ വോട്ട് ചെയ്തവരുടെ ശതമാനം നോക്കിയാല്‍ ഇപ്പറഞ്ഞ കഥയിലെ ഉള്ളടക്കത്തിന്റെ പ്രസക്തി മനസിലാകും. ആകെ ജനസംഖ്യയുടെ പകുതിയും, ഒരു പത്തു ശതമാനവും മാത്രമാണ് ഈ ജനാധിപത്യ പ്രക്ക്രിയയില്‍ പങ്കെടുത്തത്. ഏറെക്കുറെ പകുതിയോളം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നു.

ഇവിടെ ശാരീരിക അസ്വാസ്ഥ്യം കൊണ്ടോ മറ്റു അസ്സൌകര്യം കൊണ്ടോ പന്കെടുക്കാതവരെ മാറ്റി നിര്‍ത്തുക. അടുത്തിടെ പ്രചരിച്ച ഒരു കണക്കു പ്രകാരം ഇന്ജിനീയര്മാര്‍, ഡോക്ടര്‍മാര്‍, ഐ ടി ഉദ്യോഗസ്ഥാര്‍, കോളജ് വിധ്യാര്‍ത്ധികള്‍, TSU, corporate ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍ ഉധ്യോകസ്തര്‍ തുടങ്ങിയവരില്‍ 70% പേരും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. Upper ക്ലാസ്സും Lower ക്ലാസ്സും മാത്രം വോട്ട് ചെയ്യുന്നു. ഇതില്‍ തന്നെ ലോവര്‍ ക്ലാസ്സിനെ പണവും പൊരുളും മദ്യവും കൊടുത്തു സ്വാധീനിച്ചു ജനാധിപത്യത്തെ അവഹേളിക്കുന്നു. ഒടുവില്‍ അമ്പതോ അറുപതോ ശതമാനം പേര്‍ മാത്രം വോട്ട് ചെയ്തു ജനാധിപത്യത്തെ സംരക്ഷിക്കുന്നു എന്ന് പറയുന്നു. അതിലും വലിയൊരു ശതമാനം പേര്‍ വോട്ട് ചെയ്യുന്നത് എന്തിനെന്നോ എതിനെന്നോ അറിയില്ല എന്നാതാണ് യാഥാര്‍ത്ഥ്യം. ഇപ്പ്രകാരം ജനാധിപത്യ പ്രക്രിയയില്‍ നമ്മുടെ വ്യവസ്ഥിധിയെ കുറ്റം പറയുന്നു. അവനവനു അര്തിച്ത്തെ കിട്ടൂ എന്ന് പറയുന്നത് പോലെ പൌരബോധവും പൌരധര്‍മവും കാറ്റില്‍ പരത്തുന്ന ഒരു സമൂഹത്തിന് അവരുടെ പ്രതിനിധിയായി കിട്ടുന്നതും ജാരനും ചോരനും ഒക്കെ തന്നെയായിരിക്കും. അതുകൊണ്ട് ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിനെ വോട്ടവകാശം ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരു മാര്‍ഗനിര്‍ധെസം പ്രക്ക്യാപിക്കേണ്ടത് അത്യാവശ്യമാണ്. ആസ്ട്രല്യയും പെറുവും സിങ്ങപുരും സൈപ്രസ്സും ഒക്കെ വോട്ടവകാശം നിര്‍ബന്ധമാക്കിയത് പോലെ ഒരു നിയമം വേണമെന്ന് ആരും പറയില്ല. കാരണം നമുക്ക് നിയമ ലംഖനത്തിലാണ് കൂടുതല്‍ താല്പര്യം. അതുകൊണ്ട് ജനത്തെ തിരിച്ചറിവില്‍ കൊണ്ട് വരികയാണ് വേണ്ടത്.

August 22, 2009

ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം 70,00,000 കോടി രൂപ...

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തെക്കുറിച്ച് പുറത്തു വന്നിരിക്കുന്ന കണക്കുകളും വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ് . ഏതാണ്ട് എഴുപതു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യക്കാര്‍ക്ക് വിദേശ ബാങ്കുകളില്‍ ഉള്ളത്. ഈ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയാനെന്നു അറിയുമ്പോഴാണ് നമ്മുടെ നാടിന്റെ അവസ്ഥ നാം വിശകലനം ചെയ്യേണ്ടത്.
കേന്ദ്രം ഭരിക്കുന്ന മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇത്രയൊക്കെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് രാജ്യം പുരോഗമിക്കുകയാണെന്ന് പ്രചരണം നടത്തിയാലും ഇത്തരത്തിലുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള വെറും പ്രഹസനം മാത്രമായി അത് മാറുകയാണ്. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണം മുഴുവനും ഇന്ത്യയിലേക്ക്‌ കൊണ്ടുവരാനുള്ള നിയമം കൊണ്ടുവരണം. എനാല്‍ വിതഗ്ധര്‍ അഭിപ്രായപ്പെടുന്ന പോലെ ഇന്ത്യയിലെ ദാരിദ്ര്യം ഏറെ കുറെ മാറും. ഇതു രാജ്യത്തിനും രാഷ്ട്രീയത്തിന് പൊതുവെയും ഗുണം ചെയ്യും.

സ്വാതന്ത്ര്യം കിട്ടി അറുപത്തി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയില്‍ ദാരിദ്ര്യം അവസാനിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിവില്ല എന്ന് വരെ സ്പ്രീം കോടതിക്ക് പറയേണ്ടി വന്നു. ദാരിദ്ര്യം മാറ്റാന്‍ കഴിയാത്തത് പോട്ടെ, സാധാരണക്കാരന്റെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുന്ന പുതിയ പുതിയ കരാറുകളും നിയമങ്ങളും പൊതുജനങ്ങളുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കുന്നു. ഇത്തരത്തിലുള്ള കരാരുകള്‍ക്കും ഉടംബടികള്‍ക്കും മൊത്തമായും ചില്ലറയായും കിട്ടുന്ന ബ്രോക്കര്‍ ഫീസാണ് സ്വിസ് ബാങ്ക് പോലുള്ള വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപമായി കുന്നു കൂടുന്നത്.

സാമ്പത്തിക അസമത്വം എല്ലാം ഇരുട്ടി വെളുക്കുമ്പോള്‍ അവസാനിക്കും എന്നാ മിഥ്യ ധാരണയൊന്നും ഈയുള്ളവനില്ല, അതിനു അങ്ങനെയാവാന്‍ കാക്ക മലര്‍ന്നു പരക്കണ്ടേ...


August 16, 2009

അമേരിക്കയുടെ വിവേചന നിലപാടുകള്‍ എതിര്‍ക്കപ്പെടണം.

അമേരിക്കയുടെ ശുദ്ധ പോക്രിത്തരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുതിയ വാര്ത്ത മാദ്ധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു.അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ്‌ ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.! നമ്മുടെ മമ്മൂട്ടിയെ ഇങ്ങനെ തടഞ്ഞു വച്ച് ചോദ്യം ചെയ്തത്‌ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ്. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ ഒരു അമേരിക്കന്‍ വിമാന കമ്പനി തടഞ്ഞു വച്ച് ദേഹ പരിശോധന നടത്തി. കമല്‍ ഹാസന്‍ എന്ന നാമത്തില്‍ മുസ്ലിം ചുവ കണ്ട് അദ്ദേഹത്തെയും അപമാനിച്ചുവല്ലോ അവര്‍ ...!എത്ര പ്രമുഖനായാലും മുസ്ലിം നാമധാരി ആയാല്‍ തന്നെ നോ രക്ഷ..!നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തായ അമേരിക്കയുമായി ഇടയ്ക്കിടയ്ക്ക് മാലോകരറിയാതെ ഭരണ കര്‍ത്താക്കള്‍ എന്തോക്കൊയോ കരാറുകള്‍ ഒപ്പിടാറുണ്ടല്ലോ..! ആര്‍ക്കറിയാം ഇതിന്റെയൊക്കെ ഉള്ളിലിരുപ്പ്. അല്ലെങ്കിലും അമേരിക്കയെ എന്തിനു കുറ്റപ്പെടുത്തണം, ഷാരൂഖിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സമുദായക്കാരില്‍ ഭൂരിഭാഗവും അമേരിക്കയെ രക്ഷകരും മോചകരുമായി കണക്കാക്കുന്നവരാണല്ലോ. ഇതൊക്കെ അതിന്റെതായ സ്പിരിറ്റില്‍ എടുക്കാന്‍ മാത്രം വിശാല മനസ്കരാണവര്‍.! വാല്‍ക്കഷ്ണം: മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം നിര്‍ണയിക്കാന്‍ അമേരിക്ക രൂപം കൊടുത്ത സമിതിയാണ് ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ കൂടുന്നതായും അമേരിക്ക അഭിപ്രായപ്പെട്ടു. - വാര്‍ത്ത.


"ചോറില്‍ കിടക്കുന്ന കല്ലെടുക്കത്തവരാണോ ചേറില്‍ കിടക്കുന്ന എരുമയെ എടുക്കുന്നത്"

ഇടതുപക്ഷം ക്ഷയിക്കരുതെന്ന് ആഗ്രഹിച്ചവരാണ് നിഷ്പക്ഷ രാഷ്ട്രീയ വീക്ഷണമുള്ളവരും ഇതിനെ അത്തരത്തില്‍ നിരീക്ഷണം നടത്തിയവരും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഒരു സമ്മര്‍ദ്ദ ശക്തിയായി നില്‍ക്കണമെന്ന് അവരാഗ്രഹിച്ചു. സാമ്രാജ്യത്തത്തിന്നെതിരെയുള്ള ഇടതുപക്ഷത്തിന്റെ കടുത്ത നിലപാടാണ്‌ പലപ്പോഴും കഴിഞ്ഞ സര്‍ക്കാരുകളെ സാമ്രാജ്യത്വ അജണ്ടകളുടെ നടത്തിപ്പുകാരകുന്നതില്‍ നിന്നും തടഞ്ഞത്.
ഇത്തവണ ഇടതുപക്ഷം ക്ഷയിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കന്‍ പരിശോധന അനുവദിക്കുന്ന കരാറില്‍ ഒപ്പിടുക വഴി ഈ അടിമത്തത്തിന്റെ വ്യക്തമായ സൂചനകള്‍ വരുന്നു. രാജ്യത്തിന്റെ പരമാധികാരം അടിയറ വച്ച് കൊണ്ടുള്ള കരാരെന്ന ആരോപണം ഉയരുന്നു. ഇനിയും ഇത്തരം കരാറുകളും ദാസ്യ വേലകളും പ്രതീക്ഷിക്കാം.സാമ്രാജ്യത്ത ശ്രുംഖലകളുടെ ഉപദേഷ്ടാക്കള്‍ ഇനിയും പല വലകള്‍ വിരിക്കും. പ്രലോഭനങ്ങള്‍ നിരത്തും. കോടിപതികളായ ജനപ്രധിനിധികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. ദരിദ്രരും പട്ടിണിപ്പാവങ്ങളും നിറഞ്ഞ നമ്മുടെ നാടിന്റെ നേതാക്കളുടെ വരുമാനത്തിന്റെ കണക്കു നാം അറിഞ്ഞുവല്ലോ... സമ്പന്നനായ ഒരു മന്ത്രിയുടെ സമ്പാദ്യം 31.89 കോടി, ഭാര്യയുടെ 4.96 കോടി ...!ഇടതു പക്ഷത്തെ ക്ഷയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാന്‍ പറ്റില്ല. കേവലം സങ്കുചിത താല്പര്യങ്ങള്‍ക്കായി, പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍, തമ്മിലടികളുടെ വൈരാഗ്യം തീര്‍ക്കാനെന്ന വണ്ണം ഇടതുപക്ഷ വിരുദ്ധ നിലപാടെടുത്തവര്‍ കാര്യങ്ങളുടെ ഗൌരവം തിരിച്ചറിഞ്ഞില്ല എന്ന് വേണം കരുതാന്‍‍. രാജ്യം നേരിടുന്ന മുഖ്യ ഭീഷണി നിലനില്പിന്റെയാണ്, സാമ്രാജ്യത്തത്തോടുള്ള അടിമത്തത്തിന്റെയാണ്. മാധ്യമങ്ങളും സാമ്രാജ്യത്താനുകൂല നിലപാടെടുത്തു. ആണവ കരാര്‍, സാമ്പത്തിക പ്രതിസന്ധി, സാമ്രാജ്യത്ത അജണ്ടകള്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ലാവ്‌ലിന്‍ ചര്‍ച്ച ചെയ്തത് പോലെ ബോഫോഴ്സ് കോഴയുടെ ഇടനിലക്കാരന്‍ ക്വത്രോച്ചിയെ രക്ഷപ്പെടുത്തിയതും മറ്റു അഴിമാതിക്കേസ്സുകളും ചര്‍ച്ച ചെയ്തില്ല. അതേ സമയം ഇടതുപക്ഷത്തെ ക്ഷയിപ്പിക്കുന്നത് ഇടതുപക്ഷം തന്നെ എന്നൊരു തിരിച്ചറിവ്‌ അനിവാര്യമായിരിക്കുന്നു. വിഭാഗീയതയും, തല തിരിഞ്ഞ ഭരണ പരിഷ്കാരങ്ങളും അവരുടെ പരാജയത്തിന്റെ മുഖ്യ കാരണങ്ങളായെന്നു വിലയിരുത്തപ്പെട്ടു. അച്ചടക്കരാഹിത്യം വച്ച് പൊറുപ്പിക്കില്ല എന്നത് ഒരു കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം ചിട്ടയുടെ ഭാഗം. പക്ഷെ ശിക്ഷണത്തിലും പക്ഷപാതമുണ്ടെന്ന തോന്നല്‍ വിഭാഗീയതയെ കൂടുതല്‍ രൂക്ഷമാക്കുന്നു. നേതാക്കളുടെ ആഡംബര ജീവിതത്തെയും സ്വത്ത്‌ സമ്പാദനത്തെയും വിമര്‍ശിക്കുന്നവര്‍ അതിന്റെ കാരണം കണ്ടെത്താനും പ്രതിവിധി നടപ്പാക്കാനും ശ്രമിക്കുന്നില്ല.കാര്യങ്ങളെ കുറെ കൂടി ഗൌരവത്തില്‍ കണ്ട്, രാജ്യത്തിന്റെ രാഷ്ട്രീയ അവസ്ഥകളെ വിശകലനം ചെയ്തു വിശാലമായ നിലപാടുകള്‍ എടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. അവരെ തകര്‍ക്കണമെന്നു ആഗ്രഹിക്കുന്നവരുടെ നിലപാടുകളേക്കാള്‍ ഗുരുതരമല്ലേ നേതാക്കള്‍ തന്നെ പ്രസ്ഥാനത്തെ തകര്‍ക്കുന്ന അവസ്ഥ ..? ചോറില്‍ കിടക്കുന്ന കല്ലെടുക്കത്തവരാണോ ചേറില്‍ കിടക്കുന്ന എരുമയെ എടുക്കുന്നത് എന്ന് ഒരു പ്രസക്തമായ ചോദ്യം പതുജനങ്ങള്‍ ഇടതുപക്ഷത്തോട് ചോതിക്കാന്‍ ഇടവരുത്തരുത്