February 28, 2009

എന്റെ ചിതലുപിടിച്ച ചിന്തകൾ



 
ജീവിതത്തിൻ ഇടനാഴിയിൽ ഒരായിരം മോഹങ്ങളുമായി
നിന്നൂ ഞാനെന്ന ചെറിയ മനുഷ്യജീവി.
ലോകത്തിൻ വിശാലതയിൽ എന്റെയീ ചെറിയ
മൊഹമെല്ലാം ചവിട്ടിയരച്ചു കടന്നു പോയീ കാലമാം വിധി.


ആരും കാണാത്ത ആർക്കും വേണ്ടാത്ത ജന്മങ്ങൾക്കു താങ്ങായും
തണലായും നിന്നൊരീ തെരുവിൽ ഞാൻ നിൽക്കുമ്പൊഴും
വെഗമേറിയ വാഹനങ്ങളും അതിലും വെഗമേറിയ ജീവിതവുമായി
ആടി തിമിർത്തുല്ലസിച്ചു മനുഷ്യക്കോമരങ്ങൾ (എനിയും ഒടുങ്ങാത്ത ആട്ടം).


മിത്രങ്ങളും രക്തബന്ധു(ജന്തു)ക്കളും ചാത്തനും പഴുതാരയും ഭീരുവും ഭൂതവും
സന്ന്യാസിയും ക്ഷുദ്രജീവിയുമുള്ളൊരീ നിശബ്ദമാം ശബ്ദഭൂമിയിൽ
ഞാൻ ഏകനാണെന്നൊരു തൊന്നൽ എന്നിലുള്ളതു കൊണ്ടു
ഞാൻ എന്നെ എകനാക്കി ഈ ആശതൻ മരുഭൂമിയിൽ.


ചോരച്ചുവപ്പുകണ്ടതാ അങ്ങകലെ ലൊകാവസാനത്തിൻ അതിർവരമ്പിൽ
ഒർത്തുപൊയീ ഞാൻ ആദിമനുഷ്യർ തൻ ചോരചുവപ്പിച്ച വർഗ്ഗസമരങ്ങൾ
വീണ്ടുമൊരുദയതിനായി എനിയെത്ര നേരം കാത്തിരിക്കേണമീ ധരണിയിൽ
വിമോചനതിനായി എനിയുമെത്ര ചൊര പൊടിയണമീ ഭൂമീമാതാവിൻ മാർത്തട്ടിൽ.


കൊടിയും നിറവും മണ്ണും മതവും പണവുമിതെല്ലാം ഈ ഭൂമിയിൽ
നിന്നെ എന്നിൽ നിന്നകറ്റി ഞാനെന്ന ഭാ‍വത്തെ കാട്ടുന്ന വസ്തുക്കൾ
മനുഷ്യത്വം പഠിക്കട്ടെ ഞാൻ കരയുന്ന നിന്നെ മാ‍റോടണക്കാൻ
സമത്വം പഠിക്കട്ടെ ഞാൻ എന്നെ നിന്നിലൂടെ കാണുവാൻ.


ചിന്തക്കു ചിതലു പിടിക്കുമ്പോൾ വന്നു നിന്നൂ കാലമാം(കാലനാം) വണ്ടി.
പൊകേണ്ടതെങ്ങോട്ടേക്കെന്നു ഞാൻ മറന്നുപോയിട്ടും കയറീ ഞാനതിൽ.
കൊണ്ടു പൊകട്ടെ എന്റെയീ മനസ്സും ശരീരവും
കാപഠ്യമില്ലാത്തൊരാത്മാവിൻ വെള്ളിവെളിച്ചത്തിലേക്കൂ....
 
 
 
 

1 comment:

  1. പോസ്റ്റു വായിച്ചു.
    കൊള്ളാം.

    ബ്ലോഗ് കമന്റ് സെറ്റിംഗ് എടുത്തിട്ടു കമന്റ് എഴുതുന്ന ഈ പേജിലെ വേർഡു വെരിഫിക്കേഷൻ വേണ്ടെന്ന ഓപ്ഷൻ നൽകുന്നതു നന്നായിരിയ്ക്കും. കമന്റിടുന്നവർക്കു വേർഡു വെരിഫിക്കേഷൻ ഒരു ബുദ്ധിമുട്ടാണ്.

    ReplyDelete